Saturday, October 22, 2011

സ്നേഹാഞ്ഞലികള്‍

"തലയെന്നു പറയുമ്പോള്‍ ചീര്‍പ്പെടുക്കാനോങ്ങും
തലമുറയാണെന്റെ ശത്രു
മുലയെന്നുപറയുമ്പോള്‍ തെറിയെന്നു കരുതുന്ന
തലമുറയാണെന്റെ ശത്രു
അമ്മിഞ്ഞപ്പാലു കുടിച്ചവരാണെങ്കില്‍
അമ്മയെ മറന്നു കളിക്കില്ല
തലതൊട്ടു കാലോളമുള്ളവരാണെങ്കില്‍
തലയാട്ടിയിങ്ങനെത്തുലയില്ല"......
മുല്ലനേഴി

വായിക്കാം 


Thursday, October 20, 2011

സ്നേഹാഞ്ഞലികള്‍

സ്‌നേഹിക്കാന്‍ ശീലിച്ചതുകൊണ്ട് മാത്രമായില്ല. അത് മറച്ചുവെക്കാന്‍ പാടില്ല. സ്‌നേഹമില്ലായ്മയും മറച്ചുവെക്കാന്‍ പാടില്ല. അതായത്, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരാളോട് അനിഷ്ടം തോന്നിയാല്‍, അത് താത്കാലികമാണെങ്കില്‍പ്പോലും, മറച്ചു പിടിക്കരുത്. 
'സ്‌നേഹിക്കുന്നവര്‍ കരയാനിടയായാല്‍ മരിച്ചുപോകുന്നവന്‍ ദുഷ്ടനാണെന്നു വരില്ലേ?' 
Click here
http://www.mathrubhumi.com/books/special/index.php?cat=816

Wednesday, October 5, 2011

വിജയ ദശമി ആശംസകള്‍

"കാരുണ്യ നിലയേ ദേവി 
മഹാലക്ഷ്മി നമോസ്തുതേ...........

അനുബന്ധമായി ചില ഓര്‍മ്മ കുറിപ്പുകള്‍ ചെര്‍കട്ടെ , 
സ്കൂളില്‍ പഠിക്കുന്ന  കാലങ്ങളില്‍ പൂജയ്ക്ക് വയ്ക്കുക 
ഇഷ്ട്ടമുള്ള കാര്യമായിരുന്നു പിന്നെ പുസ്തകം രണ്ട് ദിവസത്തേക്ക് തോടെണ്ടല്ലോ, എന്നാല്‍ ആ ദിവസങ്ങളിലായിരിക്കും കൂടുതല്‍ വായിക്കാനും 
എഴുതാനുമുള്ള പ്രവണത കാണികുന്നത്.......അയ്യോ വായിച്ചല്ലോ ,അല്ലെങ്കില്‍ എഴുതിയല്ലോ, ദൈവ കോപം ഉണ്ടാകുമല്ലോ ......എന്ന പേടി കൂടെയുണ്ടായിരുന്നു.അറിയതെയല്ലേ സാരമില്ല എന്ന് അമ്മയും പറയും 

കൂട്ടുകാരുമായി അങ്ങോട്ടുമിങ്ങോട്ടും 
"അതെഴുതു,ഇത് വായിക്കു "എന്നൊക്കെ പറഞ്ഞു 
എഴുതിപ്പിക്കാനും വായിക്കാനും ശ്രമങ്ങള്‍ നടക്കാറുണ്ടായിരുന്നു.....

പ്രധാന പരിപാടി അമ്പലങ്ങളില്‍ പോകുക എന്നതായിരുന്നു 
"ആവണംകോട്.......അമ്പലത്തിലെ നവരാത്രി ആഘോഷം വിശേഷമായിരുന്നു
പ്രത്യേക പൂജകളും ഒക്കെ ഉണ്ടാകുമായിരുന്നു 
ഞങ്ങള്‍ കൂട്ടുകാരെല്ലാവരും,വീട്ടില്‍ നിന്നെല്ലാവരും കൂടിയാണ് പോയ്കൊണ്ടിരുന്നത്. റെയില്‍ പാളത്തിന്റെ വശങ്ങളിലൂടെ പോയാല്‍ എളുപ്പം അമ്പലത്തില്‍ ചെല്ലാം. അങ്ങനെ പോകുമ്പോള്‍ 
ചില്ലറ പൈസയെടുത്തു പാളത്തില്‍ വയ്ക്കും ട്രെയിന്‍പോയതിനുശേഷം,പൈസയെടുത്തു നോക്കുമ്പോള്‍ കനം കുറഞ്ഞു പതിഞ്ഞിരുന്നിരുന്നു അമ്പലത്തിലെ ക്യുവില്‍ നിന്നു തൊഴുതു മണലില്‍ "ഹരിശ്രീ ഗണപതായേ നമ:" എഴുതി  വീട്ടിലെത്തുമ്പോള്‍ വായിക്കാനും എഴുതാനും സാധാരണ തോന്നാത്ത താല്പര്യമായിരുന്നു 
അവിടവിടെയായി അനിയനും ചേച്ചീം കുഞാന്റീം കൂട്ടുകാരും ഇരുന്നു വായികുന്നുണ്ട്

വീടിന്റെ തൊട്ടടുത്തുള്ള അമ്പലങ്ങളില്‍ ഈ ദിവസങ്ങളില്‍ വിശേഷ പൂജകള്‍ ഉണ്ട്.കാവിലും ആശ്രമത്തിലും തൊഴുതു മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കയറുമ്പോള്‍ ഈശ്വരന്മാരുടെ ശില്പങ്ങലോടും  ചിത്രങ്ങളോടും ഒപ്പം പുസ്തകങ്ങള്‍ പൂജയ്ക്ക് വച്ചിരികുന്നത് കാണാമായിരുന്നു,
തൊഴുതു,ആ അനുഭവം വിവരിക്കാന്‍ എനിക്ക് കഴിയില്ല ,ഇപ്പോഴും നിറം മങ്ങാതെ കണ്ണുകളില്‍ നിറഞ്ഞു നില്കുന്നു 
അവിടെ തിണ്ണയില്‍ പലയിടത്തും മണല്‍ കിടപ്പുണ്ടായിരുന്നു, 
അവിടെയിരുന്നു എല്ലാവരും എഴുതുന്നുമുണ്ട്. 
അവിടെ തിണ്ണയില്‍ ചെന്നിരുന്ന് മുന്‍പാരോ എഴുതിവചിട്ടുപോയത് മായ്ച്ചു
വീണ്ടും എഴുതി "ഹരിശ്രീ ഗണപതായേ നമ:"    
വീണ്ടും തൊഴുതു പുറത്തിറങ്ങി,കൊടിമരത്തിനടുത്ത് അപ്പുച്ചേട്ടന്‍ 
(വിവരികേണ്ട ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദേഹം,
അപ്പുച്ചേട്ടന്‍  അവിടെ ഉണ്ടെങ്കിലെ ദൈവങ്ങള്‍ക്ക് കൂടി സന്തോഷമാവു)  
ഒരു വലിയ വട്ടകയുമായി നില്‍പ്പുണ്ടായിരുന്നു അടുത്തേക്ക് ചെന്നപ്പോള്‍ 
പ്രസാദമായി അവില്‍ ശര്ക്കരയിട്ടു വിളയിച്ചത് തന്നു......ആ മധുരം നാവില്‍ ഇപ്പോഴുമുണ്ട്       

പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകുമായിരുന്നു 
നാട്ടിലുണ്ടായിരുന്ന അവസാനത്തെ വിജയദശമി ദിനത്തില്‍ അമ്പലത്തില്‍ എത്തിയെങ്കിലും തൊഴാന്‍ കഴിഞ്ഞില്ല അത്രയ്ക്കും തിരക്കുണ്ടായിരുന്നു.........

എല്ലാ കൂട്ടുകാര്‍ക്കും വിജയ ദശമി ആശംസകള്‍ 
ഈശ്വരന്‍ അനുഗ്രഹികട്ടെ 

Thursday, September 29, 2011

ഹൃദയത്തെ ഓര്‍ക്കാന്‍ ഒരു ദിനം

ലോക ഹൃദയ ദിനം   
ഒരു ലോകം, ഒരു വീട്, ഒരു ഹൃദയം- എന്നതാണ് ഇത്തവണത്തെ ലോക ഹൃദയദിനസന്ദേശം. മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനത്തോടൊപ്പം വാര്‍ത്ത‍ ലിങ്കുകൂടി ചേര്‍ക്കട്ടെ വായികുക കൂട്ടുകാരെ !!

ഹൃദയത്തെ ഓര്‍ക്കാന്‍ ഒരു ദിനം  ഇവിടെ ക്ലിക്ക് ചെയുക  

Wednesday, September 14, 2011

മഹാനായ ഒട്ടകമേ.......വിട


രാവിലെ  കമ്പനിയില്‍ എത്തിയപ്പോള്‍ ബോസ്സ് പറഞ്ഞു
"ഒരു സൈറ്റ് വര്‍ക്ക്‌ ഉണ്ട്...."
അങ്ങനെ ബോസ്സിനോപ്പം പോയി തിരിച്ചെത്തിയപ്പോള്‍
സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു.
അല്‍പസമയം സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു 
സൈറ്റ് വര്‍ക്ക്‌ തന്നെയായിരുന്നു വിഷയം.
പെട്ടെന്ന് കമ്പനിയുടെ മുന്നിലൂടെ
ഒരു പിക് അപ് വാന്‍ പൊടിയും പറത്തി കൊണ്ട് പാഞ്ഞു പോയി
അതിന്റെ പിന്‍ ഭാഗത്ത്‌ ഒരു ഒട്ടകവും ഉണ്ടായിരുന്നു....
വാന്‍ കമ്പനിയുടെ അടുത്തുള്ള ഫ്ലാറ്റിനു മുന്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
ഞങ്ങള്‍ പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ ,
വാനിന്റെ പിന്‍ഭാഗത്ത്‌ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അത് (ഒട്ടകം)
"ഈശ്വരാ.... ചിലപ്പോ അറക്കാനായിരിക്കും അതിനെ.
ഞങ്ങള്‍ പരസ്പരം പറഞ്ഞ്,തിരിച്ചു കമ്പനിയിലേക്ക്  നടന്നു
ഞാനൊന്നു തിരിഞ്ഞു നോക്കി, തല പുറത്തേക്കു ഇട്ടിടുണ്ടായിരുന്നു അത്
നോക്കുന്നത് എന്നെ തന്നെയാണോ.....
അങ്ങനെ ഒരു വിഷമം ഉണ്ടായതെന്ത്യെ അറിയില്ല......
സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു 'അറക്കാന്‍ തന്നെയാ:-
വാനില്‍ വന്നവര്‍ സംസാരികുന്നതുകേട്ടു...  
മനസ്സ് അസ്വസ്ഥമായിരുന്നു .......
"ര്‍ഹെ...... ര്‍ഹെ...ര്‍ഹെ...... ര്‍ഹെ.."
അതിന്റെ  കരച്ചില്‍ ഉച്ചത്തില്‍ കേട്ടു.  
പുറത്തേക്കിറങ്ങി നോക്കിയെങ്കിലും വാന്‍ വീണ്ടും പൊടിയും പറത്തി പാഞ്ഞു പോയിരുന്നു
അതിന്റെ മുഖം മായുന്നില്ല .....എന്തവസ്തയാണ്‌ എന്റെ  ഈശ്വരാ"


അദ്ദേഹത്തെ വിശേഷിപ്പിക്കുക എന്നത് പലപ്പോഴും എങ്ങനെയാണെന്ന് അറിയില്ലഅതിനും അപ്പുറത്ത് നില്‍കുന്ന നമ്മുടെയെല്ലാം
പ്രിയ എഴുത്തുകാരനായ ബഷീറിന്റെ
മരണശേഷം പുറത്തു വന്ന പുസ്തകത്തില്‍ (യാ ഇലാഹി)
അദ്ദേഹം ഒട്ടകത്തെ കുറിച്ച് കേട്ടതും വായിച്ചു അറിഞ്ഞതുമായ  കാര്യങ്ങള്‍
പങ്കു വച്ചിട്ടുണ്ട് കൂട്ടുകാര്‍ക്കായി  ചേര്‍ക്കട്ടെ 

"സൌന്ദര്യം ഇല്ല ,അല്ലാഹുവിന്റെ നൂറുപേരുകള്‍ അറിയാവുന്ന ജീവി
അതിന്റെ വെളുത്ത വീതികൂടിയ അസ്ഥികളില്‍ ആണല്ലോ ഖുര്‍ ആന്‍
ആദ്യ കാലങ്ങളില്‍ എഴുതപെട്ടത്‌.
അതിന്റെ രോമവും പാലും ഇറച്ചിയും എല്ലാം ഉപയോഗിക്കും
യാത്രചെയനും ചുമടെടുപ്പിക്കാനും ഉപയോഗിക്കും.
അറക്കാന്‍ കയ്യും കാലും പിടിക്കേണ്ട വെറുതെ നിന്നു തരും......
ഫിലോസഫി എയ്ചിക വിഷയമായി എടുത്തു പഠിച്ച പോലെയാണ്
മൂപ്പരുടെ ഭാവം. കോപവും അനുസരണയും ശ്രിംഗാരവും    ഉണ്ട്
മരുഭുമിയിലൂടെ യാത്രചെയുമ്പോള്‍ ഒട്ടകങ്ങള്‍ സന്തോഷത്തോടെയും ഉത്സാഹതോടെയും നടക്കാന്‍ കാട്ടറബികള്‍ പാടിയ
ശ്രിംഗാര ഗാനങ്ങളാണ് "ഗസലുകള്‍ "

പ്രിയ എഴുത്തുകാരന് സ്നേഹഞ്ഞലികള്‍ അര്‍പ്പിക്കുന്നു
ഈ പുസ്തകം (യാ ഇലാഹി) വായിക്കാന്‍ കഴിഞ്ഞതുകൊണ്ടായിരിക്കാം
ഇവയെക്കുറിച്ച് ഇത്രയും അറിയാന്‍ കഴിഞ്ഞതും
പലപ്പോഴും ഇവയെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ എന്റെ കാഴ്ച്ചയില്‍
ആ ശ്രേഷ്ട്ടനായ ജീവി വേറിട്ടു നില്കുന്നു
അതിപ്പോള്‍ (വാനില്‍ കണ്ട ഒട്ടകം ) ഈ ഭൂമിയില്‍ ഉണ്ടോ ഇല്ലയോ എന്നറിയില്ല
ആ കരച്ചില്‍ കേള്‍കുന്നുണ്ടോ..... "ര്‍ഹെ...... ര്‍ഹെ...ര്‍ഹെ...... ര്‍ഹെ.."
മഹാനായ ഒട്ടകമേ.......വിട