Thursday, November 5, 2015

മണം

നടപാതകൾ എന്നുമേ കല്ലിലും മുള്ളില്ലും 
യാത്ര പതിവുപോൽ ഇരുട്ടില്ലും നീളവേ  
കാറ്റിന്റെ മർമ്മരം ഇലകളിൽ ചാഞ്ഞതും 
ഒരു തേങ്ങൽ എങ്ങോ പാട്ടായി വന്നതും 
ഒറ്റയ്ക്ക് യാത്ര അനിവര്യമെന്നതൊ 
പാതിരാ കാറ്റിന്റെ മണം ഇന്ന് അറിഞ്ഞതോ .

അടിവച്ചു മെല്ലെ ചലിക്കുവാൻ ആഞ്ഞതും 
താരവും തിങ്കളും  എങ്ങോ മറഞ്ഞതും 
ദേഹം വിറപ്പിച്ച മെല്ലെ തണുപ്പിച്ച 
മഴയോട് ചേർന്നിന്നു കാറ്റായി വന്നതും 
എന്നും കൊതിപ്പിച്ച എന്നേ കൊതിപ്പിച്ച 
മണം ഇന്നറിയുന്നു പുതു മഴയുടെ മണം 

രാവായിരുന്നിന്ന് പകലിലും  ഏറെയും 
എല്ലാം മൂടുന്ന കൂരിരുൾ രാവ് 
അറിയാതെ കാണാതെ മൊട്ടിട്ട മുല്ലയ്ക്കോ 
മഴ പെയ്തു കുളിര്തോരാ മണ്ണിനോ അറിയില്ല 
കണ്ടറിഞ്ഞപ്പോഴും  തൊട്ടറിഞ്ഞപ്പോഴും 
മുല്ലയ്ക്ക് പൂമണം മണ്ണിനോ നറു മണം 

ചരുവിലായ് തേങ്ങലിൽ കാതു കൂർപ്പിക്കവേ 
കുന്നിൻ ചുവട്ടില്ലെ കാറ്റിനും ബലി മണം 
തുടരുന്നു വീണ്ടുമാ ഉരുകുന്ന ബലി മണം 
അഗ്നിയിൽ ഉരുകിയ മാംസമാം കരിമണം 
ഉമ്മറ കോണിലായ് ചാഞ്ഞിന്നു വീഴവേ 
പിന്നെയും മണം ബലി മണം കരി മണം 

ചലിക്കുന്നതിപ്പോഴീ പാദങ്ങൾ മാത്രമോ 
ഉടലിന്നു ശയ്യയിൽ മുഴുകുവാണെന്നതോ 
അറിയുന്നു തോന്നലാം മണം മനസ്സിന്റെ  
മനസ്സിന്റെ തോന്നലാം മണം എന്നറിയുന്നു 
മെത്തയിൽ ശയ്യയിൽ വിയർപ്പിനാൽ ചെറു മണം 
അസ്വസ്ഥമാക്കുന്നു  അത്തറിൻ നീർ മണം

അറിയില്ലയെങ്കിലും ഉണരുവാനായിന്ന് 

പതിയെ മടങ്ങുമ്പോൾ തനുവിലും മണം.


സ്നേഹപൂർവ്വം 
സുജീഷ്