Monday, June 27, 2011

അതോ അവരും കരയുന്നതാവുമോ....?

കറപ്പന്‍,ഭയങ്കര കണിശ കാരനായിരുന്നു.
അടുക്കി വച്ചിരിക്കുന്ന എന്തെങ്കിലും വസ്തുവിന് സ്ഥാന ചലനം സംഭവിച്ചാലോ
വസ്ത്രത്തില്‍ ചുളിവു കളോ,അഴുകോ കണ്ടാലും അസ്വസ്ഥനാകും വഴക്ക് പറയും 
എപ്പൊഴും ഇത് കേള്‍കേണ്ടി വരിക, എച്ചു എന്ന് വിളിക്കുന്ന ഭാര്യയായിരുന്നു.
ഒരു വിജയിച്ച പ്രണയ കഥയിലെ നായികനായകന്മാര്‍ ആയിരുന്നു രണ്ടാളും.


അച്ഛനമ്മമാരുടെ മരണശേഷം,ഏതാണ്ട് പന്ത്രണ്ടു വയസുള്ളപ്പോഴാണ് ഒന്പതു വയസ്സ് പ്രായം വരുന്ന തന്റെ അനുജനുമായി കറപ്പന്‍ ആ ഗ്രാമത്തിലെത്തിയത്,അക്കാലത്തു ഗ്രാമത്തില്‍ നിറയെ നെല്‍കൃഷി ഉണ്ടായിരുന്നു 
അനിയന്‍ എപ്പൊഴും കൂടെയുണ്ടാവുമെങ്കിലും അനിയനെകൊണ്ട് ജോലിയെടുപ്പിക്കാന്‍ കുഞ്ഞു കറപ്പ നു 
കഴിയുമായിരുന്നില്ല.


രാമന്‍ പിള്ള ആ ഗ്രാമത്തിലെ പ്രമാണി ആയിരുന്നു,പാരമ്പര്യമായി കൈമാറി വന്ന 
സ്വത്തു വകകളുടെ ഇപ്പോഴത്തെ അവകാശി.
രാമന്‍ പിള്ള ,അമ്മ,ഭാര്യ,രണ്ട് മക്കള്‍ അതായിരുന്നു ആ കുടുംബം,
കൂടാതെ കാര്യസ്ഥനും,അകത്തും പുറത്തും ഉള്ള ജോലികല്കായുള്ള 
ജോലിക്കാരും ഉണ്ടായിരുന്നു,ആ വലിയ വീട്ടില്‍.    
ഗ്രാമത്തിലെ കൃഷിയിടവും സ്കൂളും ഇഷ്ടിക കളങ്ങളും പീടികകളും 
സ്ഥലങ്ങളും,താമസിക്കാനയുള്ള മുറികളും അയാളുടെതായിരുന്നു.
ഈ കാരണങ്ങള്‍കൊണ്ട് തന്നെ നല്ല അഹങ്കാരവും വിഡ്ഢിയായ അയാള്കുണ്ടായിരുന്നു.
പഠിപ്പ്‌ പറ്റിയ കാര്യമല്ലെന്ന് അയാള്‍ പലവട്ടം ബോധ്യപെടുതിയിരുന്നതിനാല്‍ 
കുഞ്ഞു നാളിലെ തന്നെ പഠനവു മായുള്ള ബന്ധം ഇല്ലാതായി.     

ഒരു രസകരമായ സംഭവം പറയാം.
ഒരുദിവസം കറപ്പന്‍,  രാമന്‍ പിള്ളയോട് വന്നു സൈകിള്‍ എടുതോട്ടെ എന്ന് ചോദിച്ചു
കറപ്പ നു ഒരു ജോലി ശരിയായിട്ടുണ്ട് .പക്ഷെ അത് പിള്ളയോട് പറയാന്‍ കഴിയില്ല.
അതുകൊണ്ട് നല്ല സുഖമില്ല ഡോക്ടറെ കാണാന്‍ പോകണം ദൂരം കുറച്ചുണ്ട് എന്ന് പറഞ്ഞു.
 സൈകിള്‍ അവിടെ വെറുതെ ഇരികുകയാണ്,എങ്കിലും പിള്ള പറഞ്ഞു 
ഉടനെ കൊണ്ട് വരണം ഒരു പാട് ആവശ്യങ്ങള്‍ ഉള്ളതാണ്  എന്നും മറ്റും.
കറപ്പന്‍ തലയാട്ടി,പഞ്ചറായ സൈകിളില്‍ കാറ്റു നിറയ്ക്കാനായി സൈകിള്‍ പമ്പ് എടുത്തുകൊണ്ടു വരികയും കാറ്റു നിറയ്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിള്ള കറപ്പ നോട് പറഞ്ഞു
നീ ആ കാറ്റ് മുഴുവന്‍ അടിച്ചു തീര്‍ക്കല്ലേ,എത്ര രൂപ കൊടുക്കണം അത് നിറയ്ക്കാന്‍ എന്ന് നിനക്കറിയുമോ 
വെറുതെയല്ല നീയൊന്നും നന്നാവാത്തെ,ആ പോ!! 
കറപ്പന്‍ ചിരിയടക്കി പിടിച്ചുകൊണ്ടു സൈകിളുമായി അവിടന്ന് സ്ഥലം വിട്ടു.



ആയിടെ കേരള സന്ദര്‍ശനത്തിനെത്തിയ അമ്മേരിക്കന്‍ ദമ്പതികള്‍ ആ ഗ്രാമത്തിലും വന്നിരുന്നു
അവരുടെ താമസം പിള്ളയുടെ വീട്ടിലായിരുന്നു.ആ നാട്ടില്‍ അത്രയും സൌകര്യമുള്ള
മറ്റൊരു  വീടും ഉണ്ടായിരുനില്ല.പിന്നെ അമേരിക്ക എന്നൊക്കെ കേട്ടപ്പോള്‍ പൊങ്ങച്ചകാരനായ പിള്ള 
നിര്‍ബന്ധ പൂര്‍വ്വം അവരെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു.
ആ ദിവസങ്ങളിലായിരുന്നു ആ ദമ്പതികള്‍ കറപ്പ നേയും അനുജനെയും ശ്രദിച്ചത്.
കുട്ടികളില്ലാത്ത അവര്‍ കറപ്പ ന്റെ അനിയനെ ദത്ത് എടുക്കുന്നതില്‍ താല്പര്യം കാണിച്ചു.
അവനെങ്കിലും സുഖമായി കഴിയട്ടെ എന്ന് വിചാരിച്ചു,കറപ്പന്‍ സമ്മതം മൂളി
എന്നാല്‍ അവന്റെ മനോവേദന പറഞ്ഞു അറിയിക്കവുന്നതിലും അപ്പുറമായിരുന്നു. 
അമേരിക്കന്‍ ദാമ്പതികള്‍കൊപ്പം അനുജന്‍ യാത്രയയ്തിന്റെ പിറ്റേ ദിവസം അവനും   
ആ ഗ്രാമത്തോട് യാത്രപറഞ്ഞു.
ആ പെരുമഴയത്ത് എങ്ങോട്ടെന്നറിയാതെ......   


ഒരു പാട് അലഞ്ഞു പല സ്ഥലങ്ങളിലും ജോലിചെയ്തു 
മരച്ചുവട്ടിലും വഴിയരുകിലും കിടന്നുറങ്ങി,വര്‍ഷങ്ങള്‍ കടന്ന് പോയി 
തന്റെ അനുഭവങ്ങള്‍ അവനെ ഒരു തന്റേടി ആക്കി  മാറ്റിയിരുന്നു 
ഇതിനിടയില്‍ തന്റെ കുല തൊഴിലായ മരപ്പണിയില്‍ അവന്‍ വൈദഗ്ത്യം നേടിയിരുന്നു      
അങ്ങനെയാണ് അവന്‍ ദേശം എന്ന കൊച്ചു ഗ്രാമത്തില്‍ എത്തിയത്.
പലരുടെ കൂടെയും കീഴിലും പണിചെയ്തു.
കാലക്രെമേണ ആളുകള്‍ അവനെ സ്വന്തമായി പണി എല്പ്പികാനും തുടങ്ങി
തന്നെ ഏല്‍പിച്ച ജോലി അവന്‍ മനോഹരമായി ചെയ്തുകൊടുത്തു.
ദേശത്തെ ആളുകളെല്ലാം അധ്വാനിക്കുനവരായിരുന്നു.
അവന്‍ എച്ചുവിനെ കാണുന്നത് വളരെ അവിചാരിതമായിട്ടായിരുന്നു.
എച്ചു ഒരു സമയത്തും വെറുതെയിരികില്ല എപ്പൊഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും
പാടത്തു പണിയുള്ളപ്പോള്‍ അമ്മയോടൊപ്പം എച്ചുവും പോവുമായിരുന്നു 
എച്ചുവിനോടുള്ള ഇഷ്ടടം അവന്‍ അറിയിക്കുകയും.
എച്ചുവിന്റെ മറുപടിപ്രകാരം അവന്‍ വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.
തന്റെടിയും നല്ല പണിക്കാരനുമായ കറപ്പനെ എല്ലാവര്ക്കും ഇഷ്ട്ടമായി 
അങ്ങനെ ഏച്ചു കറപ്പന്റെ ജീവിത സഖിയായി.

കാല ക്രെമേണ ഉള്ള മാറ്റം എല്ലാവരിലും ഉണ്ടായി.
കറപ്പ നു വയസ്സ് അമ്പതു കഴിഞ്ഞു.
എന്നിരുന്നാല്‍ തന്നെയും കറപ്പന്‍ ആരോഗ്യവാനായിരുന്നു
കറപ്പന്റെ കൂടെ മകനും ഒപ്പം അഞ്ചെട്ടു പണികാരും ജോലിചെയുന്നു 
കറപ്പ നു അഞ്ചുമക്കള്‍ ആയിരുന്ന്നു.ഒരു ആണും നാല് പെണ്ണും.
മകന്റെയും മൂന്നു പെണ്‍ മക്കളുടെയും കല്യാണം കഴിഞ്ഞു.
ഇനി ഒരു പെണ്‍കുട്ടി കൂടിയുണ്ട്,ആള്‍ പഠിക്കുന്നു പത്താം ക്ലാസ്സില്‍.
മകനാണ് മൂത്തത്,മകന് മൂന്നു മക്കള്‍ ഒരു പെണ്ണും രണ്ട് ആണും അവരും പഠിക്കുന്നു.

കറപ്പ നു മുറുക്കുന്ന ശീലമുണ്ട്,മകന്‍ എപ്പൊഴു വിലക്കുമായിരുന്നു 
അച്ഛനിതു നിറുത്തികൂടെ..?  ആകെയുള്ള ഒരു ശീലം എന്നാല്‍ ഇത് മാത്രമല്ലെടോ 
ഇയാള് പേടിക്കണ്ട ഞാന്‍ ഉഷാര്‍ ആണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാട്ടില്‍ നിന്നു മാറിയാണ് ജോലി......കൊടുങ്ങലൂരില്‍ 
ഒരു ദിവസം കറപ്പന്‍ മകനോട്‌ പറഞ്ഞു എടൊ നമുക്കിവിടുത്തെ പണി നിറുത്തി 
നാട്ടില്‍ കൂടിയാലോ..!!.ഇനി വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയാം എന്നൊരു തോന്നല്‍ 
അച്ഛന്റെ താല്പര്യം അങ്ങനെയാണെങ്കില്‍ അങ്ങനെയാവട്ടെ...മകനും പറഞ്ഞു.
ഏറ്റെടുത്ത ജോലികളെല്ലാം തീര്‍ത്തു ആ നാടിനോട് യാത്രപറഞ്ഞു.........
ആ നാട്ടുകാരനായിരുന്ന അബ്ദുക്കയ്ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല .
അയാള്‍ രണ്ടുപേരെയും കെട്ടിപിടിച്ചു കരഞ്ഞു.
ആ സൌഹൃതതിന്റെയും സ്നേഹബന്ധതിന്റെയും ആഴം അത്രയ്കുണ്ടായിരുന്നു 


നല്ല മഴ വരുന്നുണ്ട് സമയമായിട്ടും ബസ് കാണുന്നില്ല.....
മഴമുറുകി ബസ് കാത്തു നിന്ന മരച്ചുവട്ടില്‍ നിന്നു രണ്ടുപേരും അടുത്തുള്ള ചായ കടയിലേക്ക് കയറിനിന്നു 
ചായകടയിലെ വേലായുധന്‍ ചേട്ടനോട് ചോദിച്ചു ബസ് ഇപ്പോഴെങ്ങാനും വരോ?   
ആ ഇപ്പൊ വരും.....എന്ന് പറഞ്ഞുകൊണ്ട് അയാള്‍ പുറത്തേക്കിറങ്ങി   
മുന്‍വശത് ചുരുട്ടി കെട്ടി വച്ചിരുന്ന ടര്‍പായ യുടെ 
മറ്റേ വശം ഇതുപോലുള്ള അവസരങ്ങളില്‍  ഉപയോഗിക്കാനായി മണ്ണില്‍ ഉറപ്പിച്ചിരുന്ന 
മുള വടിയിലേക്ക് കയറുപയോഗിച്ചു ചുറ്റികെട്ടി 
അല്ലെങ്കില്‍ മഴവെള്ളം അകത്തേക്ക് തെറിക്കും......എന്ന് പറഞ്ഞു കൊണ്ട് തല തോര്‍ത്തി.
ഓരോ ചായ എടുക്കട്ടെ..?  ഒന്ന് ചൂടാവാം.........
ശബ്ദം കേള്കുന്നുണ്ട് ബസ് വരുന്നുണ്ട്, വന്നിട്ട് ഇറങ്ങിയാല്‍ മതി 
നല്ല മഴയും ഇടിയും ഉണ്ട്.... വേലായുധന്‍ ചേട്ടന്‍ ഇങ്ങനെ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
ആ സംസാരം മുറിച്ചു കൊണ്ട് 
ബസ് എത്തി അവര്‍ അച്ഛനും മകനും മാത്രമേ അവിടുന്ന് ബസ് കയറാന്‍ ഉണ്ടായിരുന്നുള്ളൂ 
വേലായുധന്‍ ചേട്ടനോട് യാത്രപറഞ്ഞു.
അവിടം വിടുന്നതിന്റെ വിഷമം കറപ്പ നിലും മകനിലും ഉണ്ടായിരുന്നു.....
മഴ ബസിലൂടെ ആ നാടിനെ കാണാന്‍ അവരെ അനുവദിചിലെനു പറയാം.
അതോ അവരുടെ വിടപറയല്‍ കാണാനുള്ള ആ നാടിന്റെ മനോവിഷമം കൊണ്ടോ 
മഴ ശക്തയായി,ബസിന്റെ ഇരു വശങ്ങളും മൂടപെട്ടു

വീട്ടിലെത്തി എല്ലാവരും സന്തോഷത്തിലായിരുന്നു.
ഇനി ഇവിടുണ്ടാവും എന്ന് കൂടി അറിഞ്ഞപ്പോള്‍ വളരെ സന്തോഷമായി
വീടിനു പുറകിലായുള്ള പറമ്പില്‍  തെങ്ങിന് തടമെടുപ്പും വെള്ളം നനക്കലും 
വളമിടലും.ഓണം വിഷു ആഘോഷങ്ങളില്‍ എല്ലാവരും ചേര്‍ന്നുള്ള പാചകവും 
ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കലും സന്തോഷം നിറഞ്ഞ നാളുകളായിരുന്നു 
ഈ കാര്യങ്ങള്‍ക്ക് മകളും കൊച്ചു മക്കളും മകനും മരുമകളും ഭാര്യ എച്ചുവും  കറപ്പന്റെ കൂടെയുണ്ടാകും
കൊച്ചുമക്കളോട് അയാള്‍ക്കൊരു പ്രത്യേക വല്സല്യമുണ്ടായിരുന്നു.
അവര്‍ എന്ത് ചെയ്താലും വഴക്ക് പറയാതെ പറഞ്ഞുകൊടുക്കുമായിരുന്നു അയാള്‍ 
അയാളിലെ കണിശതയും ക്ഷിപ്ര കോപവുമെല്ലാം ഇപ്പോള്‍ കാണാറില്ല.
കൂടുതല്‍ സമയവും ആയാള്‍ കുട്ടികളോടൊപ്പം ചിലവഴിച്ചു. 


അധിക സംസാരവും ഉച്ചത്തിലുള്ള ചിരിയുമോന്നും അയാളില്‍ നിന്നു മുന്പുണ്ടായിരുനില്ല 
തന്റെ അനുജന്റെ വേര്‍പാടും വളര്‍ന്നുവന്ന സാഹചര്യങ്ങളു മായിരുന്നിരിക്കണം .
എച്ചുവിനോട് പലരും ചോദിക്കരുണ്ടായിരുന്നു ഇയാളുടെ കൂടെങ്ങനെ കഴിച്ചുകൂട്ടി?
ഏച്ചു പറയും,അടുത്തറിയണം അപ്പോഴേ അറിയൂ ആ മനസ്സ്
ചെറുപ്പത്തില്‍ അനുഭവിച് കഷ്ടതകള്‍ വൈഷമ്യങ്ങള്‍ അത് വിവരികുമ്പോഴേക്കും ഏച്ചു കരഞ്ഞു തുടങ്ങും
എച്ചുവിനെപോലെ ആരും അയാളെ മനസിലാക്കിയിട്ടുണ്ടാവില്ല,
പിന്നെ അയാളെ മനസ്സിലാക്കിയിരുന്നത് മകനായിരുന്നു. 
എന്നാല്‍ ഇപ്പോള്‍ കുട്ടികളോടൊപ്പം കൂടുമ്പോള്‍ ഉറക്കെ ചിരിക്കാനും 
കുറെ വര്‍ത്തമാനം പറയാനും തുടങ്ങിയിരിക്കുന്നു.
അയാളുടെ ഈ മാറ്റം എല്ലാവരിലും അത്ഭുതം ഉണ്ടാക്കി...

കൊടുങ്ങലൂരില്‍ കുറച്ചു പണി കൂടി ഉണ്ടായിരുന്നു 
ഞാന്‍ അത് തീര്‍ത്തു വരാം അച്ഛാ എന്ന് കറപ്പ നോട് പറഞ്ഞു  മകന്‍ അവിടേക്ക് പോയി.
ഒരാഴ്ചത്തെ പണിയുണ്ട്.അന്നൊരു ദിവസം അയാള്‍ ഒരു വിധത്തില്‍  തള്ളി നീകി
രാവിലെ പറഞ്ഞു ഞാനും കൂടി പണി സ്ഥലത്തേക്ക്  പോകാം.
അപ്പൊ എത്രയും വേഗം തീര്‍ത്തു വരാലോ...!!
പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞു അലക്കി തേച്ചു വച്ച മുണ്ടും ഷര്‍ട്ടും എടുത്തിട്ട്
യാത്രയ്ക്ക് തയ്യാറായി.തന്റെ കുടയെടുത്തു നോക്കിയപ്പോ ശീലയുടെ മടക്കുകളെല്ലാം
അലക്ഷ്യമായിരികുന്നു കുട താഴെ കിടക്കുകയായിരുന്നു.
ദേഷ്യം വന്ന അയാള്‍ ഭാര്യ എച്ചുവിനെ ശകാരിച്ചുകൊണ്ടാണ് ഇറങ്ങിപോയത്.
എച്ചുവിനും ഒന്നും മനസിലായില്ല.
ഇത് കേട്ട മരുമകളും മകളും കൊച്ചുമക്കളും സ്തബ്ധരായി നിന്നു.

പണി സ്ഥലത്തെത്തിയ അയാള്‍ വീട്ടില്‍ ഉണ്ടായ സംഭവമെല്ലാം മകനോട്‌ പറഞ്ഞു
ഞാന്‍ വെറുതെ അമ്മയെ വഴക്ക് പറഞ്ഞെടോ !!
തനികെന്നോട് ദേഷ്യം ഉണ്ടോ...?
അച്ഛന്‍ എന്തൊക്കെയ ഈ പറയണേ?  മകന്‍  ചോദിച്ചു  
എനിക്കെങ്ങന അച്ഛനോട് ദേഷ്യം തോന്നണേ ,അച്ഛന്‍ പോയി വിശ്രമിക്ക്... 
ഇല്ലെടോ താനില്ലതതുകൊണ്ട് ഒരു ഉഷാറും ഉണ്ടായിരുനില്ല.
അതുകൊണ്ടാണ് ഞാന് രാവിലെ തന്നെ ഇങ്ങോട്ട് പോന്നത്..നമുക്ക് പണി തീര്‍ത്തു വേഗം പോവാം
പറഞ്ഞു കൊണ്ടിരിക്കെ അയാള്‍ മകനോട്‌ പറഞ്ഞു തല കറങ്ങുന്നെടോ...!!
അച്ഛനോട് ഞാന്‍ പറഞ്ഞില്ലേ വെറ്റില മുറുക്കരുത് എന്ന്.മകന്‍ പറഞ്ഞു ...
ഇല്ലെടോ ഞാന്‍ ഇന്ന് മുറുക്കിയിട്ടില്ല..!!
ഞാന്‍ പയ്യെ നിറുത്തി തുടങ്ങുകയായിരുന്നു.പറഞ്ഞുകൊണ്ടിരിക്കവേ അയാള്‍ കുഴഞ്ഞു വീണു
ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചു മകന്‍ ഉണ്ടായിരുന്നു അടുത്ത് 

നാട്ടിലാണെങ്കില്‍ എല്ലാവരും രാവിലത്തെ സംഭവത്തില്‍ അസ്വസ്ഥരായിരുന്നു.
മരുമകള്‍ എച്ചുവിനോട് പറയുന്നുണ്ടായിരുന്നു അമ്മെ എന്തോ ഒരു വിഷമം.

പുറത്ത് നല്ല മഴയാണ്,മുറ്റത്ത്‌ നിന്നു വെള്ളം ഏറ യകതെക്ക്  വീഴുന്നുണ്ടായിരുന്നു 
സന്ധ്യാദീപം എരിയുന്നുണ്ടായിരുന്നു.
ചാരുകസേര ആളില്ലാതെ ഒഴിഞ്ഞു ഒരു കോണിലിരുന്നു....ഇടയ്ക്ക് വരുന്ന ഇടിയും മിന്നലും
ഭുമിയില്‍ വന്നു പതിയ്ക്കുനുണ്ടായിരുന്നു 
കുട്ടികള്‍ക്ക് പരീക്ഷയാണ്‌,അവര് വായിക്കുന്നു 
പറഞ്ഞുകൊണ്ടിരിക്കെ ആംബുലന്‍സിന്റെ ശബ്ദം കേള്‍കുന്നു  
മരുമകള്‍ കുഴഞ്ഞു വീണു ...........കുട്ടികളെല്ലാം സ്തബ്ധരായി
ആ വീടാകെ കൂട്ട കരച്ചില്‍കൊണ്ട് പൊതിഞ്ഞു................
ആ കരച്ചിലിനോപ്പം മഴയും ചേര്‍ന്നു......
അയാളുടെ വിടവാങ്ങലിനെപ്പോഴും  മഴയുടെ കൂട്ട് ഉണ്ടായിരുന്നു 
അതോ അവരും കരയുന്നതാവുമോ......






സ്നേഹപൂര്‍വ്വം 
സുജിഷ് 




കടപാട് :ചിത്രങ്ങള്‍ മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും ഇന്‍റര്‍നെറ്റില്‍ നിന്നും എടുത്തവയാണ്  

  

Saturday, June 25, 2011

Farmer's donkey


A good friend sent me this great short story
and I just wanted to share it with you 
dear friends.




"One day a farmer's donkey fell down into a
well that the farmer had accidentally left
uncovered. The animal cried piteously for
hours as the farmer tried to figure out what to do.
Finally, he decided the animal was old, and the
well needed to be covered up anyway, so it just
wasn't worth it to retrieve the donkey.

He invited all his neighbours to come over and help
him. They all grabbed a shovel and began to shovel
dirt into the well. At first, the donkey realized what
was happening and cried horribly. Then, to
everyone's amazement he quieted down.

A few shovel loads later, the farmer finally looked
down the well. He was astonished at what he saw.
With each shovel of dirt that hit his back, the donkey
was doing something amazing. He would shake it off
and take a step up.

As the farmer's neighbours continued to shovel dirt on
top of the animal, he would shake it off and take a step up.
Pretty soon, everyone was amazed as the donkey stepped
up over the edge of the well and happily trotted off!

Moral of the story....
Life is going to shovel dirt on you, all kinds of dirt. The trick to getting out of the well is to shake it off and take a step up. Each of our troubles is a steppingstone. We can get out of the deepest wells just by not stopping,never giving up! Shake it off and take a step up.

വായനയെ കുറിച്ച് കൂടുതല്‍ അറിയാം


വായന ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി പത്രത്തില്‍ കൊടുത്ത
പ്രത്യേക പേജ് ചേര്‍കുന്നു 

വായന ദിനമെന്നാലെന്ത് ? അതിന്റെ പ്രത്യേകത ?
വായിക്കുവാനായി ക്ലിക്ക് ചെയുക 

Saturday, June 18, 2011

കൂട്ടുകാരെ വരൂ വായിക്കാം



എല്ലാ കൂട്ടുകാര്‍ക്കും വായനാദിനാശംസകള്‍ 
നമ്മള്‍ തിരിച്ചറിയേണ്ടതും ഓര്‍ത്തു വയ്ക്കേണ്ടതുമായ വ്യക്തിത്വം  ആണ് 
ശ്രീ പി.എന്‍.പണികര്‍......
ഈ ദിവസവും അദേഹവും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നു 
അത് തന്നെയാവും അദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഏക സമര്‍പണവും    
അദേഹത്തിന് സ്നേഹാഞ്ഞലികള്‍ അര്‍പ്പിക്കുന്നു........


എല്ലാവര്ക്കും വായനദിന (ജൂണ്‍ 19) ആശംസകള്‍
"മലയാളം വിക്കിഗ്രന്ഥശാല"  എന്ന  ലിങ്കില്‍  അമര്‍ത്തുക  
   
എനിക്കും എന്റെ കൂട്ടുകാര്‍ക്കുമായി 
ഞാനവിടെ ചേര്‍കുന്നു.......
ഈ  സംരംഭത്തിന്റെ ഭാഗമായ എല്ലാവരോടും
ഞങ്ങളിലേക്ക് എത്തിച്ച മാതൃഭൂമിയോടും ഉള്ള നന്ദി പ്രകടിപ്പിക്കുന്നു 


അതിവേഗ ഇംഗ്ലീഷ് - മലയാളം നിഘണ്ടു

"അതിവേഗ ഇംഗ്ലീഷ്-മലയാളം നിഘണ്ടു "  എന്ന  ലിങ്കില്‍  അമര്‍ത്തുക  
എനിക്കും എന്റെ കൂട്ടുകാര്‍ക്കുമായി 
ഞാനവിടെ ചേര്‍കുന്നു.......
ഈ  സംരംഭത്തിന്റെ ഭാഗമായ എല്ലാവരോടും
ഞങ്ങളിലേക്ക് എത്തിച്ച എല്ലാവരോടും ഉള്ള നന്ദി പ്രകടിപ്പിക്കുന്നു 

Thursday, June 16, 2011

ഓര്‍മ്മകള്‍കെന്തു സുഗന്ധം



വീട് സ്കൂളിനടുതായതുകൊണ്ട് കൂടിയാണ് അന്ന് സന്ദീപ്‌ വിശക്കുന്നെന്ന് പറഞ്ഞപ്പോള്‍
വീട്ടിലേക്കു കൂട്ടിയത്.അമ്മയുടെ വീടാണ് കൂടെ മറ്റു കൂട്ടുകാരും ഉണ്ടായിരുന്നു 
എന്റെ ഹൈസ്കൂള്‍  വിദ്യാഭ്യാസകാലം ഓര്‍കുന്നു......

അമ്മൂമ്മ പാടത്തു പണിക്കു പോകുകയാണെങ്കില്‍......
വീടിനോട് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ അടുക്കളയില്‍ ചെറിയ തൂക്കു പാത്രത്തില്‍ 
ചോറാക്കി വയ്കുമായിരുന്നു.വളരെ സുരക്ഷിത മായിട്ടായിരുന്നു  വയ്ക്കുക.
അടുക്കളയ്ക്ക് വാതില്‍ ഇല്ലാത്തതുകൊണ്ട്.അടുപ്പിനു മുകളില്‍ വിറകു ഉണക്കാനായി ഉണ്ടാക്കിയിട്ടുള്ള 
തട്ടിന് മുകളില്‍ ഒളിച്ചു വയ്ക്കും.ആ ഭക്ഷണമെടുത്ത്‌ കഴികുമ്പോള്‍ എന്തെന്നില്ലാത്ത രുചി ഞാന്‍ അറിഞ്ഞിരുന്നു
അതില്‍ അമ്മൂമ്മയുടെ സ്നേഹ വാത്സല്യങ്ങളും ഉണ്ടായിരുന്നിരിക്കണം. 
പലപ്പോഴും ഊണിനു കൂട്ടാനായി ഉണ്ടായിരുന്നത് എന്റെ ഇഷ്ട്ട വിഭവമായിരുന്നു 
മുളകും ഉള്ളിയും ഇടിച്ചു ചേര്‍ത്തു എണ്ണയില്‍ വഴറ്റിയെടുത്ത  മിശ്രിതം.....
ഇപ്പോഴും നാവില്‍ വെള്ളമൂറുന്നു......

വിറക് മാറ്റി ഇന്ന് പാത്രം മാറിയിരിക്കുന്നു കുറച്ചു വലിയ പാത്രമാണ് 
ഭക്ഷണവും സാധാരണയിലും കൂടുതലായുണ്ട്.....
എ? ഇതെന്താ ഇങ്ങനെ...?
എന്തായാലും അവനുകൊടുത്തു ഞാനും കഴിച്ചു.....അവനു നല്ല വിശപ്പുണ്ടായിരുന്നെന്നു തോന്നുന്നു
കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ക്കും നേരത്തെ പറഞ്ഞ മിശ്രിതം ഇഷ്ട്ടപെട്ടു.
പാത്രം വെളുപ്പിച്ചു എന്ന് തന്നെ പറയാം......
സമയമായി ബെല്ലടിചിട്ടുണ്ടാവും ഞങ്ങള്‍ സ്കൂളിലേക്ക് പോയി.

വൈകിട്ട് വന്നപ്പോളാണ് കാര്യം അറിയുന്നത്
ചിറ്റ യ്ക്ക് ക്കൂടി വേണ്ടിയാണു അമ്മൂമ്മ ഭക്ഷണം ഉണ്ടാക്കി വച്ചിരുന്നത്.......
അതായിരുന്നു സാധാരണയിലും അധികം ഭക്ഷണം കണ്ടപ്പോള്‍ എനിക്ക് തോന്നിയ ചോദ്യങ്ങളുടെ ഉത്തരം.
ചിറ്റ ഒന്നും പറഞ്ഞില്ല.ചിറ്റയില്‍  യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
ചിറ്റ പതിവ് ജോലികളില്‍ വ്യാപ്രുതയയിരുന്നു.ഞാന്‍ വന്നപ്പോള്‍ എനിക്ക് ചായയും എടുത്തു തന്നു.
എന്നാല്‍ അമ്മൂമ്മ വന്നു ചോദിച്ചു...ഉച്ചയ്ക്ക് നിങ്ങള്‍ രണ്ടുപേര്‍ക്കും കൂടിയാണ് ചോറ് വച്ചിരുന്നത്,
അത് എന്ത്യേ കുട്ടി ? 
ഞാന്‍ അമ്മൂമ്മയോട് കാര്യം പറഞ്ഞു.....
ചിറ്റ രാവിലെ കോളേജില്‍ പോയതാണ്.....രാവിലെ കാപ്പി പോലും കുടിച്ചില്ല 
ഇപ്പൊ ഞാന്‍ കാരണം ഉച്ചയൂണും മുടങ്ങി.................എനിക്ക് വല്ലാതെ വിഷമം തോന്നിയിരുന്നു
അമ്മൂമ്മയും ചിറ്റയും ഒരു വഴക്ക് പോലും പറഞ്ഞില്ല.
എനിക്ക് കരച്ചില്‍ വന്നു......ചിറ്റാ...അമ്മൂമ്മാ...ഞാനറിഞ്ഞില്ല!!
സാരമില്ല കുട്ടി...!!.    കരയേണ്ട എന്ന് പറഞ്ഞാശ്വസിപ്പിച്ചു.........

പലപ്പോഴും ഈ സംഭവങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു വരും.... 
കുഞ്ഞു എന്നേം ചിറ്റയേയും അമ്മൂമ്മയെയും....ചോറ് സൂക്ഷിപ്പുകാരി അടുക്കള യേയും....
ഉമ്മറത്തെ ചാരുകസേരയും.........മുറ്റത്ത്‌ പൊഴിഞ്ഞു കിടക്കുന്ന വാക പൂക്കളും 
കശുമാങ്ങയും,കൂവളതിലകളും ........
വീട്ടു മുറ്റത്ത്‌ എല്ലാ ദിവസവും സന്ധ്യ സമയത്ത്  തിരി തെളിച്ചുകൊണ്ടും ഇരുന്ന അചിച്ചന്‍ പ്രതിഷ്ടയും.
ചുമരിലും വാതിലിന്റെ പിന്നിലും എന്റെ കയ്യാല്‍ പിറന്ന കുത്തിവരകളും .....
വൈകിട്ട് ഉമ്മറത്ത്‌ പഠിക്കാനിരിക്കുമ്പോള്‍ വീടാക്കെ പൊതിയാന്‍ എത്തുന്ന രാത്രി അമ്മൂമ്മയും 
മണ്ണെണ്ണ യുടെ മണവും പിച്ചള വിളക്കും......റോഡിലൂടെയുള്ള  യാത്രയ്ക്കിടയില്‍ ആളുകളുടെ
സംസാരവും പാദ ചലനങ്ങളും ഏകാന്തതയെ ഇടയ്കെങ്കിലും മുറിക്കുന്നുണ്ടായിരുന്നു .    
വായിക്കുന്നതിനിടയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ചിറ്റയെ വിളിച്ചു ചോദിക്കും... 
അടുക്കളയില്‍ ജോലികിടയിലും തീ കത്താതെ വരുമ്പോള്‍ പുകയില്‍ ചുമയ്ക്കുമ്പോള്‍ പോലും    
ചിറ്റയുടെ ഉത്തരങ്ങളും മുറയ്ക്ക് വരുന്നുണ്ടായിരുന്നു.......
ചിറ്റ ഈ "മോണോപോളി" ടെ അര്‍ഥം എന്താ ?....."പാസ്സേജ് ടു ഇന്ത്യ".എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് ടെക്സ്റ്റ്‌ വായിച്ചപ്പോ സംശയം  ചിറ്റ അടുത്ത് വന്നു പാഠം പറഞ്ഞു തന്നു.ഇതെനിക്ക് ക്ലാസ്സില്‍ ഉണ്ടായിരുന്ന സമയത്ത് ഗുണം ചെയ്തിട്ടുണ്ട്. ചിറ്റയുടെ  മുന്‍പില്‍  ഇപ്പോള്‍ ചെന്നാലും ഞാനാ പഴയ കുട്ടിയാ..!!  
   
രാവിലെ കുളിക്കാനായി വെള്ളമെടുക്കാന്‍ പൈപ്പിന് ചുവട്ടില്‍ ചെന്നപ്പോഴാണ് 
കുട്ടികളെല്ലാം സ്കൂളിലേക്ക് പോകുന്നു.
ഉറക്ക പിച്ചയില്‍ കണ്ണ് തിരുമി മുഖം കഴുകി നോക്കിയപ്പോ.അതാ വരുന്നു ക്ലാസ്സിലെ കുട്ടികളും അധ്യാപകരും 
വേഗം കുടത്തിലെ വെള്ളമെടുതുകൊണ്ട് വീട്ടിലേക്കു വച്ചു പിടിച്ചു.
ക്ലാസ്സിലെതിയിട്ടും എല്ലാവരും കണ്ടതിന്റെ ചമ്മല്‍ മുഖത്തുണ്ടായിരുന്നു........
ടീച്ചര്‍ ചോദിച്ചു നേരത്തെ എണീക്കരുതോ .......?
അവര്‍ക്കറിയുമോ അവിടുതെകാര്യം എന്റെ മനസ്സില്‍ പറഞ്ഞു..... 
രാത്രിയാണ്‌  പൈപ്പില്‍ വെള്ളം വരുന്നത് അമ്മൂമ്മയോടും ചിറ്റയോടും അമ്മാവനോടും ഒപ്പം
ഞാനും കൂടുമായിരുന്നു അത് കഴിയുമ്പോഴേക്കും ഒരു നേരമാവും.
ബെല്ലടിച്ചു ഇന്ന് ഉച്ചവരെയേ ഉള്ളു.....
മുരളി വിളിച്ചു വാടാ...ഞങ്ങള്‍ ചാക്കപ്പന്‍ ചേട്ടന്റെ കടയിലേക്ക് വച്ചു പിടിച്ചു 
"പഴം പൊരീം  സര്‍ബത്തും " മുരളീടെ ചിലവായിരുന്നു അടിപൊളി കോമ്പിനേഷന്‍...... 

ആ സ്കൂള്‍ മുറ്റത്തൂടെ നടന്നു....ആ വഴി വന്നാല്‍ എളുപ്പം ഉണ്ട് വീട്ടിലെത്താന്‍ രണ്ട് മിനുട്ട് മതി.
വഴിയില്‍ കാണുന്ന ആളുകളോട് വര്‍ത്തമാനവും പറഞ്ഞു വീട്ടിലേക്കു.... 
വൈദുതി ആ വഴിക്ക് വരാതിരുന്നത് എന്റെ ഓര്‍മ്മകളെ സമ്പന്നമാക്കുന്നു. 
അല്ലായിരുന്നെങ്കില്‍  വൈകിട്ട് അമ്മൂമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടന്നു റേഡിയോ വിലൂടെ  നാടകങ്ങള്‍ കേള്കാനും
പാള വിശറിയാല്‍ അമ്മൂമ്മ വീശി ഉറക്കുന്നതും നഷ്ട്ടപെട്ടേനെ....... 
എപ്പൊഴും വശ്യമായൊരു തണുപ്പ് ആ അന്തരീക്ഷ്തിനുണ്ടായിരുന്നു 
അതെന്നെ എപ്പൊഴും തിരിച്ചു വിളിക്കാറുണ്ട്....

ഇപ്പൊ പുതിയ വീടായി എങ്കിലും എനിക്കാ ചാണകം മെഴുകിയ മണ്‍ വീട് ആയിരുന്നു ഇഷ്ട്ടം..!!
ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും സൌകര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും മുന്പില്‍ വഴിമാരേണ്ടി വരുന്നു
എന്ന് തോന്നിയിട്ടുണ്ട്.......     . 

ആ ഗ്രാമാന്തരീക്ഷത്തെ  കുറിച്ചും അവിടുത്തെ ഭൂപ്രകൃതിയെ കുറിച്ചും  ഇനിയും പറയാനുണ്ട്‌........
എത്രപറഞ്ഞാലും മതിയാവില്ല........വര്‍ത്തമാന ത്തിലേക്കുള്ള  തിരിച്ചു വരവ്  അനിവാര്യമാണല്ലോ
ഓര്‍മ്മകള്‍ കെന്തു സുഗന്ധം............... 

ഇന്നിപ്പോ അങ്ങനെയിരിക്കുമ്പോ അമ്മൂമ്മയെയും അച്ചാമ്മയെയും ഓര്‍ത്തു...
അതെപ്പോഴും കൂടെയുണ്ട്.......... 
വീട്ടിലിരിക്കുമ്പോള്‍ അച്ഛമ്മയുടെ മടിയില്‍ പോയി തല ചായ്ച്ചു കിടക്കും 
അപ്പൊ അച്ചാമ്മ മുടിയിലൂടെ വിരലുകള്‍ ഓടിച്ചുകൊണ്ടിരിക്കും 
അങ്ങനെ രസം പിടിച്ചുപോയി.
അമ്മേടെ മടിയില്‍ പോയികിടക്കുമ്പോള്‍ അമ്മ കുറച്ചു കഴിഞ്ഞു പറയും
നീ എണീറ്റ്‌ പോയെ ...ഒരു ഇള്ള കുട്ടി !! 
എനിക്ക് ഒരു പാട് പണീണ്ട്.......കുറച്ചൂടി അമ്മേ.....
അപ്പൊ അച്ചാമ്മ വിളിക്കും ഇങ്ങു വാ......അപ്പൊ അമ്മേനോട് പറയും ദാ കണ്ടു പഠിക്ക്....
ഓ... ശരി-!!  അമ്മ പറഞ്ഞു.
അചാമ്മേടെ മടിയില്‍ പോയി തല ചായ്ച്ചു കിടന്നു....തലയില്‍ കൈ ഓടിക്കുന്നതിനിടക്ക് 
അചാച്ചന്റെ വീര സാഹസിക കഥകളും.പണ്ട് കാലത്തേ കഥകളും പറഞ്ഞുകൊണ്ടിരുന്നു
രസം പിടിച്ചങ്ങനെ കിടക്കുമ്പോള്‍ ഞാനും ഓരോന്ന് ചോദിച്ചോണ്ടിരിക്കും.....
അച്ചാമ്മക്ക് ഇനിയും കഥകള്‍ പറയാനുണ്ടാവും പക്ഷെ ഞാനിവിടാണല്ലോ.....
ഇപ്പൊ ആളുടെ പല്ലെല്ലാം  കൊഴിഞ്ഞു.....പക്ഷെ എന്റെ "എച്ചുകുട്ടീടെ"....... 
("ലക്ഷ്മികുട്ടി" എന്ന അച്ചമ്മേടെ പേര് അങ്ങനെ വന്നതാണ്‌ ഈ "എച്ചു") ഉഷാറിനു  ഒരു കുറവുമില്ല....

ഞാന്‍ കാത്തിരിക്കുന്നു,സഹിക്കുന്നില്ല....... അമ്മേ !! 

Saturday, June 11, 2011

ഈ തോന്നല്‍ എന്റേത് മാത്രമായിരുനെന്കിലോ ?



കണ്ണ് തുറന്നു നോക്കിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടിയിരുന്നു.....ആശുപത്രിയില്‍ ആണ്  
അമ്മയാണെങ്കില്‍ അടുത്തുനിന്നു കരയുന്നു........എനിക്കൊന്നൂല്ല അമ്മെ
അമ്മ എന്തിനാ കരയണേ?.......ഞാന്‍ ചോദിച്ചു. 
കഴുതനക്കാന്‍ ചെറിയ പ്രയാസം ഉണ്ട്,താടിയെല്ലിനു സമീപത്തായി ഒരു മുറിവിണ്ട്
അതുകൊണ്ട് മരുന്ന് വച്ചു കെട്ടിയപ്പോള്‍ തലയിലും താടിയിലുമായി ചുറ്റി കെട്ടേണ്ടി വന്നു.
സാധാരണ ഇങ്ങനെയൊരു കെട്ടു മനുഷ്യ ശരീരത്തില്‍ കാണുക മരണത്തിനു ശേഷമായിരിക്കും.
ഡോക്ടര്‍ വന്നു പരിശോധിച്ചിട്ട് പോയി........
കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും പോയി........അമ്മയടുതുണ്ട്.....
കഴിഞ്ഞ സംഭവങ്ങളെല്ലാം ഓര്‍മയില്‍ തെളിഞ്ഞു വന്നു......
ബൈകില്‍ നിന്നും തെറിച്ചു വീണു........എഴുന്നേറ്റു ഒന്ന് രണ്ട് അടി വച്ചു വീണ്ടും
വീണത്‌ ഓര്‍കുന്നു.......കുറച്ചു വെള്ളം കുടിച്ചെങ്കിലും അത് കഴുത്തിലൂടെ ഒഴുകി വരുന്നതറിഞ്ഞു 
അധികം മോശമല്ലാത്തൊരു മുറിവായിരുന്നു അത്.......മരവിപ്പില്‍ ഒന്നും അറിഞ്ഞില്ല 
വണ്ടി വിളിച്ചു ആശുപത്രിയില്‍ എത്തി കൂട്ടുകാര്‍ ഉണ്ടായിരുന്നു കൂടെ........

പെട്ടെന്ന് ഹെഡ് നേഴ്സ് വന്നു പറഞ്ഞു ഒരു ഓപ്പറേഷന്‍ ആവശ്യമാണ്
രക്ഷിതകളുടെ സമ്മതം വേണം.......അച്ഛനും അമ്മയും നെഴ്സിനോപ്പം അത്യാഹിത വിഭാഗത്തിന് പുറത്തേക്കു 
പോയി,എന്തോ ഭാഗ്യം കൊണ്ട് രക്ഷ്പെട്ടതാണ് അത്രേ..... മൂര്‍ച്ചയുള്ള എന്തോ ഒരു വസ്തുകൊണ്ടാണ് മുറിവ് ഉണ്ടായിരിക്കുന്നത് ഞരമ്പില്‍ ഒന്നും കൊള്ളതിരുന്നത് ദൈവാധീനം കൊണ്ടാണെന്ന് നേഴ്സ് അമ്മയോട് പറയുന്നുണ്ടായിരുന്നു........ഇത് കേള്കുന്നുന്ടെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയില്ല....... 
അറ്റെന്ടെര്‍ ഒരു വീല്‍ ചെയര്‍ കൊണ്ട് വന്നു,അതിലിരുത്തി നേരെ ഓപറേഷന്‍ തീയെട്ടരിലേക്ക് കൊണ്ട് പോയി 
ഡോക്ടറും കൂടെ ഒന്ന് രണ്ട് നേഴ്സുമാരും ഉണ്ടായിരുന്നു,തുന്നല്‍ ആയിരുന്നു പ്രധാനമായും 
ചെയാനുണ്ടായിരുന്നത്.തുന്നുമ്പോള്‍ ഉണ്ടാകുന്ന സുഖം എത്രതോളമുന്ടെന്നു അറിയാന്‍ കഴിഞ്ഞു....
വായ്കകതും തുന്നലുണ്ടായിരുന്നു.........അന്നൊരു ദിവസം ICU (ഇന്റെന്‍സിവ് കെയര്‍ യുണിറ്റ് ) വില്‍.
രാവിലെ വാര്‍ഡിലേക്ക് കൊണ്ട് വന്നു....
ഒരു അമമാമ,ഒരു അപ്പൂപ്പന്‍ ,ഒരു നാലു വയസ്സ് പ്രായം വരുന്ന മോള്,പിന്നെ ഒരു ചേട്ടനും......ഇപ്പൊ ഞാനും 
ഞങ്ങളായിരുന്നു ആ വാര്‍ഡിലെ അംഗങ്ങള്‍.....
സമയം വൈകിട്ട് ഏഴുമണി കഴിഞ്ഞു,എന്തോ നല്ല ക്ഷീണം തോന്നുന്നു........കിടന്നു........
അമ്മ അവിടുള്ള അമ്മാമ്മയുമായും മോളുമായും സംസാരികുന്നുണ്ടായിരുന്നു.
ഉറങ്ങിയതെപ്പോഴെന്നറിയില്ല........നേരം വെളുത്തു വായിലാണെങ്കില്‍ മരുന്നിന്റെ ഒരു വല്ലാത്ത രുചി
ഇനി കുറച്ചു നാളത്തേക്ക് ബ്രഷ് ചെയ്യാന്‍ കഴിയില്ല,അതുകൊണ്ട് ഒരു പ്രത്യേക ദ്രാവകം തന്നിരുന്നു 
പേര് മറന്നു പോയി.അതുപയോഗിച്ചു വായ്‌ കഴുകാം,എങ്കിലും ഒരു അതൃപ്തി ഉണ്ടായിരുന്നു.
നാവാണെങ്കില്‍ വായ്ക്ക് അകത്തെ തുന്നലില്‍ വന്നു സ്പര്‍ശിക്കാനുള്ള ഒരു പ്രവണത കാണിക്കുന്നുണ്ടായിരുന്നു
മനപൂര്‍വം മാറ്റിയാലും അതുവീണ്ടും ഇത് തുടര്‍ന്നുകൊണ്ടിരുന്നു.......

പെട്ടെന്ന് രണ്ടുമൂന്ന് നേഴ്സുമാര്‍ അകത്തേക്ക് വന്നു എല്ലാവരോടും ബെഡില്‍ നിന്നു എഴുന്നേല്‍ക്കാന്‍ അഭ്യര്‍ഥിച്ചു.
ബെഡ് കുടഞ്ഞു വിരികുക എന്നതായിരുന്നു അവരുടെ ഉദ്ദേശം,
അവരുടെ ജോലികഴിഞ്ഞ് അവര്‍ പോയി.ബ്രേക്ഫാസ്റ്റ് വന്നു കഴിക്കാന്‍ ചില അസ്വസ്ഥതകള്‍ കാണിച്ചു
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രശ്നമല്ലതായി.
ഉറക്കം ശല്യപെടുത്തുന്ന സൂചികള്‍ രാത്രിയില്‍ ഒരു മൂന്ന് തവണയെങ്കിലും വന്നിരുന്നു....
ഒരു ദിവസം രാവിലെ ഒരു നേഴ്സ് വന്നു പറഞ്ഞു ഡോക്ടര്‍ പരിശോടിക്കാനായി വരുന്നുണ്ട് എല്ലാവരും തയ്യാര്‍ ആയിക്കോ!!
കുറച്ചു നേരം കഴിഞ്ഞപ്പോ നേഴ്സിന്റെ കുപ്പായം അണിഞ്ഞു അവള്‍ വന്നു.
ഞാന്‍ അങ്ങനെ പറയട്ടെ...........

എന്റെ അടുത്തുണ്ടായിരുന്ന നിമിഷങ്ങള്‍ ഞാനോര്തെടുക്കട്ടെ......
എന്തോ ഒരു കൌതുകം ആദ്യം കണ്ടപ്പോള്‍ തന്നെ തോന്നി......
എല്ലാവരുടെയും പ്രെഷര്‍ ചെക്ക് ചെയുക എന്നതായിരുന്നു അവളുടെ ജോലി...
അവസാനത്തെ ഊഴം എന്റെതയിരുന്നു.....ഡോക്ടര്‍ വരാന്‍ വൈകി.
അത് കുറച്ചു സമയമെങ്കിലും അവളുമായുള്ള ഒരു സംഭാഷണത്തിന് കാരണമായി...
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പരിച്ചയപെടുന്ന സമയത്താണ് ആള്‍ പറഞ്ഞത്.
എന്നെ കണ്ടിട്ടുണ്ടെന്ന്.....
എങ്ങനെ ?.....സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ താങ്കളുടെ ജൂനിയര്‍ ആയിരുന്നു.
ആഹാ...!! അത് കൊള്ളാമല്ലോ....
ആ സംഭാഷണം പിന്നെയും നീണ്ടു... അമ്മയെ വിളിച്ചു പരിചയ പെടുത്തി 
പേര് ഒന്നരിയനമെന്നുണ്ടായിരുന്നു.....പക്ഷെ അവള്‍ പറഞ്ഞില്ല 
സമയമായിട്ടില്ലത്രേ... ഡോക്ടര്‍ വന്നു പരിശോധിച്ച് എങ്കിലും എന്റെ മനസ്സ് അവിടൊന്നും ആയിരുന്ന്നില്ല 
അത് റെക്കോര്‍ഡ്‌ ചെയ്തു വച്ച ആ സംഭാഷണം വീണ്ടും വീണ്ടും പ്ലേ ചെയ്തുകൊണ്ടിരുന്നു....
ഇത്രപെട്ടെന്നിതെന്തു സംഭവിച്ചു?......ഇത്രപെട്ടെന്നു സംഭവികുമോ?...അതോ ഒരു കൌതുകം മാത്രമായിരുന്നോ ? 
ആ അറിയില്ല....
സാധാരണ രാവിലെ എഴുനേല്‍ക്കാന്‍ വൈകുന്ന ഞാന് അടുത്ത ദിവസം മുതല്‍......
ബെഡില്‍ നിന്നെഴുന്നേറ്റു ജനലിലൂടെ അവളുടെ വരവും കാത്തു  നിന്നു.........
ദിവസം തള്ളി  നീക്കാന്‍  ബുദ്ധിമുട്ടിയിരുന്ന എന്റെ ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെയായി.....
സൂചി പ്രയോഗത്തിനും മരുന്നിനും വരുന്ന നേഴ്സുമാര്‍ അവളായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു....
പല രോഗികള്‍ക്കും ഡ്രിപ്പ് ഇട്ടിരുന്ന നീഡില്‍ ഹോള്‍ടെര്‍ മാറ്റി കുത്തുക ഉണ്ടായി.....
അത് അങ്ങനെയുണ്ടാവും അല്ലെങ്കില്‍ കൃത്യമായി ശരിരത്തിലേക്ക് പ്രവേശികില്ല.
കൂടാതെ കയ്യുടെ  ആ ഭാഗത്ത്‌ നല്ല വേദനയും ഉണ്ടാവും......എന്നോട് ചോദിച്ചപ്പോള്‍ 
വേദനയില്ലെന്നു  ഞാന്‍ പറഞ്ഞു,എന്നാല്‍, ആ വാര്‍ഡിന്റെ ചുമതലയുള്ള നേഴ്സ് വന്നിട്ട് 
ഇന്ചെക്റ്റ് ചെയ്തപ്പോള്‍ കൃത്യമായി ഞരമ്പിലേക്ക് പ്രവേശികാതെ ..... പുറത്തേക്കു ഒഴുകികൊണ്ടിരുന്നു
നല്ല വേദനയുണ്ടായിരികുമല്ലോ? ആ നേഴ്സ് ചോദിച്ചു....ആ ഒരു കുഞ്ഞു വേദനയുണ്ട് എന്ന് ഞാനും പറഞ്ഞു
വേദന എന്റെ കൂടെ പിറപ്പായിരുന്നു അതുകൊണ്ട് തന്നെ ഒരുമാതിരി വേദനയൊന്നും പ്രശ്നമുണ്ടാക്കാറില്ല.
പിന്നെ അവളുടെ ഓര്‍മ്മകള്‍ അതൊന്നും ശ്രെദിക്കാതിരിക്കാന്‍ കാരണമായെന്ന് തോന്നുന്നു.
മനസ്സ് നിറയെ കുറെ പ്രണയ ഗാനങ്ങളായിരുന്നു ......
പകല്‍ സ്വപ്നങ്ങളിലെല്ലാം അവളായിരുന്നു......
സൌന്ദര്യം അവളെ കനിഞ്ഞനുഗ്രഹിചിട്ടിലെങ്കിലും എന്റെ കണ്ണില്‍ അവള്‍ സുന്ദരിയായിരുന്നു
കൊച്ചു ഒരിക്കെ ചോദിച്ചു ......ചേട്ടാ വിളര്‍ച്ച തോന്നുന്ന ആളാണോ ?
പക്ഷെ അമ്മക്ക് ഇഷ്ടമായിരുന്നു.........ഡോക്ടര്‍ വന്നു പറഞ്ഞു ഇയാള്‍ക്ക് നാളെ പോകാം 
എന്ന്.അതെ വന്നിട്ട് പതിനാലു ദിവസം കഴിഞ്ഞു.പക്ഷെ പെട്ടെന്നെന്തോ ഒരു വിഷമം
അത് പോയ്കഴിഞ്ഞാല്‍ അവളെ എങ്ങനെ കാണും എന്നതായിരുന്നു.
അവള്‍ വാര്‍ഡിലേക്ക് വന്നു കുറച്ചു നേരം സംസാരിച്ചു....
ഞാന്‍ നാളെ പോകും,പിന്നെ ഇയാളെ എങ്ങനാ കാണുക ? എന്ന് ഞാന്‍ ചോദിച്ചു 
അപ്പോഴേക്കും മറ്റൊരു നെഴ്സുവന്നിട്ടു അവളെ വിളിച്ചിട്ട് പോയി......
പിറ്റേ ദിവസം രാവിലെ ഡിസ്ചാര്‍ജിംഗ് ഫോര്മാലിടീസ് ഒക്കെ കഴിഞ്ഞു.
ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു.....പഷേ അവളെ മാത്രം കണ്ടില്ല..
ഞാന്‍ സ്റെപ്പിറങ്ങി താഴെ എത്തിയപ്പോള്‍ കണ്ടു.....ഞാന്‍ പോവാ...
പോയിട്ട് വരാം എന്ന് പറയാന്‍ കഴിയില്ലലോ......അവളും ചിരിച്ചു,
ഇയാള് പേര് പറഞ്ഞില്ല.....എന്ന് ഞാന്‍ പറഞ്ഞു.അതിവിടുത്തെ ഒരു മര്യാദയാണ് 
എന്ന് പറഞ്ഞു അവള്‍ യാത്ര തന്നു....
എന്ന പിന്നെ ശരി.......ഞാനും അമ്മയും ഒരു ഓട്ടോ പിടിച്ചു വീട്ടിലെത്തി.
പിന്നെയും അവളെ കാണാന്‍ ശ്രെമങ്ങള്‍ നടത്തിയിരുന്നു അവള്‍ ഹോസ്പിടല്‍ വിട്ടിരുന്നു
സ്കൂളിനടുതയിരുന്നു വീട് എന്നവള്‍ പറഞ്ഞിരുന്നു അതുകൊണ്ട് അങ്ങനെയൊരു അന്വേഷണം നടത്തി 
പക്ഷെ അവര്‍ സ്ഥലം മാറി പോയിരുന്നു.........ഒരു ചെറിയ വിങ്ങല്‍...
അവള്‍ എന്തുകൊണ്ട് പോയെന്നോ എവിടേക്ക് പോയെന്നോ അറിഞ്ഞില്ല,അന്വേഷിച്ചില്ല..
സാഹചര്യങ്ങളെ പഴിച്ചു .......ഇന്നാണെങ്കില്‍ ഒരു പക്ഷെ.....
പക്ഷെ അവിടെയും ഒരു ചോദ്യം ബാക്കി..........  
ഈ തോന്നല്‍ എന്റേത് മാത്രമായിരുനെന്കിലോ ? 

ആല്‍കെമിസ്റ്റ് വായിച്ചതിനു ശേഷം അതിലെ സാന്റിയഗോവിനെ ഇഷ്ടപെടുകയും. 
പലപ്പോഴും അത് നമ്മള്‍ തന്നെയാണല്ലോ എന്നതോന്നല്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് 
ഒരുപാട് പേര്‍ക്ക് തോന്നിയിട്ടുണ്ടാവാം......
തന്നില്‍ കൌതുകമുണ്ടാക്കുകയും കഥകളെ ഇഷ്ടപെടുകയും ചെയ്ത ആടിന്റെ  രോമ വിലപനകാരന്റെ
മകളോട് വെളിപെടുതാത്ത  തന്റെ  ഇഷ്ടത്തില്‍ നിന്നും തന്റെ ലക്‌ഷ്യം തേടിയുള്ള യാത്രയില്‍ ആണല്ലോ  
ഒട്ടും പ്രതീക്ഷികാതെ ഫാത്തിമയെ കണ്ടുമുട്ടുന്നത്.......  
അവള്‍ അവന്റെ ലക്ഷ്യപ്രപ്തിക്ക് പ്രോത്സാഹനമവുകയും ചെയുന്നു.....
സാന്റിയാഗോ പലരുടെയും പരിചേദം  ആണെന്ന് തോന്നുന്നു......
ഇതെഴുതിയ മഹാനായ എഴുത്തുകാരന്‍ പൌലോ കൊയ്ലോയെ ആരാധിക്കുന്നു......
അല്കെമിസ്ടിന്റെ  വാക്കുകള്‍ ചേര്‍കുന്നു ...

"ആത്മാര്ത്മായ ആഗ്രഹം ഉണ്ടെങ്കില്‍ അതിന്റെ കാര്യപ്രാപ്തിക്ക്     
പ്രപഞ്ചം മുഴുവനും കൂടെയുണ്ടാവും......വര്‍ത്തമാനത്തില്‍ മുഴുകുക." 


ഞാന്‍ എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്..... 
വഴിയിലെവിടെയെങ്കിലും കണ്ടു മുട്ടാം........   വര്‍ത്തമാനത്തില്‍ മുഴുകുക.... 


Thursday, June 2, 2011

ഒരു മഴകാലത്തിന്റെ കാത്തിരിപ്പുമായ്.......



മഴ നനഞ്ഞു വീട്ടിലെത്തിയപ്പോള്‍....അമ്മ തോര്‍ത്തെടുത്ത്
തോര്തുകയും ഒപ്പം വഴക്ക് പറയുകയും ചെയ്തുകൊണ്ടിരുന്നു....
ഞാന്‍ നനഞ്ഞില്ല അമ്മാ!!......തോര്തുന്നതിനോപ്പം തലയും ഇളകികൊണ്ടിരുന്നു
അമ്മ അപ്പുറത്തേക്ക് മാറാന്‍ നോക്കിയിരുന്നു വീണ്ടും ഇറങ്ങാന്‍.......
വടക്ക് വശത്തെ വാതിലിനോടു ചേര്‍ന്ന പടിയിലിരുന്നു മഴ കാണാന്‍ ഇഷ്ടമായിരുന്നു
ദൂരെ പാടത്തേക്കു നോക്കിയിരിക്കും ................
മഴയത്ത് വറ വിഭവങ്ങള്‍ അടുക്കളയില്‍ തയ്യാറായി കൊണ്ടിരുന്നു....
കൂട്ടുകാരോടൊപ്പം പാടത്തൂടെ നടക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും കാലുകൊണ്ട്‌ വെള്ളം തെറിപ്പിക്കുന്നത് ഓര്‍ക്കുന്നു
ഓടിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം ശേഖരിക്കാന്‍ ചെമ്പുകലവും ചരിവവും തയ്യാറായി ഇരുന്നു
അതില്‍ കൈ നനക്കുമ്പോള്‍ എന്തൊരു തണുപ്പാ!!
മഴ മാറിയെങ്കിലും മാനം തെളിഞ്ഞില്ല .....കാറുണ്ട്
മഴയോടനുബന്ധിച്ചു ചെടികളെല്ലാം ഉഷാറായി നിന്നു.....ഇളകി കിടക്കുന്ന ചെങ്കലിന്റെ പടിയിലൂടെ താഴേക്കിറങ്ങി കിണറ്റിലേക്ക് നോക്കി
വെള്ളം കൂടീട്ടുണ്ട്.............അമ്മി പുരയുടെ അടുത്ത് നിന്നു അമ്മ വിളിച്ചു പറയാണ്......
ഇങ്ങു കേറിവാ പിള്ളേരെ.....അവിടെല്ലാ വഴുക്കികിടക്കാ......

ചെറിയ ഇടി കുറുങ്ങുന്നു......ഇപ്പം മഴ പെയ്യും
മഴയെ വിളിച്ചു മഴേ..... മഴേ..... വാ മഴേ.......
മഴേ..... മഴേ..... വാ മഴേ....... കാലും ആട്ടി തിണ്ണയിലിരുന്നു....
"ചന്ദ്രോത്സവം" സിനിമയിലെ രംഗം ഓര്മ വരുന്നു.....
ദാ വന്നു വന്നു വന്നു ........വന്നു!!..
മഴേ നീയും ഞാനും ദൂരെയാണല്ലോ.......ഒരു മഴകാലത്തിന്റെ   കാത്തിരിപ്പുമായ്.