Sunday, November 26, 2017

തനിയാവർത്തനം.....(Redundant)



" ഭ്രാന്തിയെന്നു വിളിക്കപ്പെട്ട അവൾ കുഞ്ഞു നാളുകളിൽ എന്റെ പേടിസ്വപ്നമായിരുന്നു, കുട്ടികളെ കാണുമ്പോ കാലിലെ ചങ്ങലയും വലിച്ചുകൊണ്ടു ഓടിവരുന്ന രൂപമായിരുന്നിരിക്കാം ഒരു പക്ഷെ ഈ പേടിയുടെ കാരണം.
 മുഷിഞ്ഞ ഒറ്റ മുണ്ടിൽ ചങ്ങല കൊണ്ട് വരഞ്ഞ ചോര പാടുകൾ ഉണ്ടായിരുന്നു കണ്ണുകളിലെ അസാമാന്യമായ തിളക്കവും വികൃതമായ ചിരി യും ലോകം മുഴുവനുമുറങ്ങിയ ബാല്യകാല രാത്രികളിൽ എന്നെ പേടിപെടുത്തി.....
ഭ്രാന്ത് ഉൾവിളിയായ് ഉയർന്നപ്പോ തനിയാവർത്തനത്തിലെ ബാലൻ മാഷിനെപോലെ  ഒറ്റപെട്ടു എന്നിലേക്ക്‌ കൈമാറി തന്ന കാരാണവന്മാരെ കുറ്റപ്പെടുത്താതെ സന്തതി പാരമ്പരകൾക്കു വീതം വയ്ക്കാതെ മുഴുഭ്രാന്തനായി. കാലിലെ ചങ്ങല കൊണ്ട് മുഷിഞ്ഞ മുണ്ടിൽ കണ്ട ചോരപ്പാടുകൾ ഓർമയിലെ പേടിപ്പെടുത്തുന്ന ഭ്രാന്തിയെ കുഞ്ഞു നഷ്ടപെട്ട അമ്മയായ് അറിഞ്ഞു..... "


ഉള്ളിലിരുന്നൊരു പൊട്ടൻ തെയ്യം പിറു പിറുത്തും ഉറക്കെ ചിരിച്ചും ഒച്ചയുണ്ടാകുന്നുണ്ട്, ഒരു അഞ്ഞൂറു ആണ്ടെങ്കിലും ആയിട്ടുണ്ട് ഒന്നുറങ്ങിയിട്ട്.... !!  

No comments: