Monday, August 3, 2020

A Journey from Bellary to Nedumbully with Rajamanikyam & Stephan Nedeumbully


ലൂസിഫെറിക്ക്യം

രാജരത്നംപിള്ളയും പി കെ ആറും തമ്മില് എന്തോ മുന്ജന്മ ബന്ധം ഉണ്ടിയിരുന്നിരിക്കണം എന്നു വേണം അവരുടെ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ മനസ്സിലാക്കേണ്ടത് . രണ്ടുപേർക്കും രണ്ടു കുട്ടികൾ വീതമുണ്ടായിരുന്നെങ്കിലും (ഒരു പെൺകുട്ടിയും,ഒരു ആൺകുട്ടിയും) തങ്ങളുടെ മക്കളെക്കാളും അല്പം വിശ്വാസവും സ്നേഹവും കൂടുതൽ വളർത്തുമക്കളായ രാജമാണിക്യത്തോടും സ്റ്റീഫൻ നെടുമ്പുള്ളിയോടും ആയിരുന്നു.
രാജരത്‌നം പിള്ള തന്റെ ആദ്യ ഭാര്യയുടെ മരണശേഷം വീണ്ടും കല്യാണം കഴിച്ചു. തന്റെ ആദ്യ ഭാര്യയിൽ ഒരു മകനുണ്ട്. കല്യാണം കഴിക്കുന്ന സ്ത്രീയ്ക്കും അച്ചനാരണെന്ന് ഒരിടത്തും വെളിപ്പെടുത്താത്ത ഒരു മകനുണ്ടായിരുന്നു. മുത്ത് എന്നായിരുന്നു അന്ന് അവന്റെ പേര് . വളര്ത്തുമകനായി ഏറ്റെടുത്തവനെ രാജരത്നം പിള്ളയാണ് മാണിക്യം എന്ന് വിളിച്ചതും പിന്നീടത് രാജമാണിക്യം എന്ന് കൂട്ടിവിളിച്ചതും. രാജരത്‌നം പിള്ളയ്ക്ക് പിന്നീട് ഒരു പെൺകുട്ടി കൂടി ഉണ്ടാകുന്നു, ആദ്യ ഭാര്യയിലെ മകനായ രാജശെൽവവും രണ്ടാം ഭാര്യയിലെ മകളായ റാണിരത്നയും.
അതു പോലെ തന്നെ പി കെ ആറിനും ഒരാണും പെണ്ണും. പ്രിദര്ശിനിയും ജതിനും. അവര്ക്കിടയിലേക്ക് വളര്ത്തുമകനെ പേലെ കയറി വന്ന സ്റ്റീഫനോടുള്ള ഇരുവരുടെയും അനിഷ്ടമാണ് സ്റ്റീഫന് നാടുവിടാനുള്ള കാരണമാകുന്നതെങ്കില് പെറ്റമ്മ പോലും അവഗണിക്കുന്നതായിരുന്നു രാജമാണിക്യത്തിന് നാടുവിട്ടോടാന് പ്രേരകമായത്.

കാലങ്ങൾ കടന്നു പോയി ബിസിനസ്സുകാരനായ രാജരത്നം പിള്ളയും രാഷ്ട്രീയകാരനും, നിലവിലെ മുഖ്യമന്ത്രിയും കൂടിയായ പി കെ ആറും തങ്ങളുടെ പ്രവർത്തിമേഖലയിൽ ഒരുപാടു വളർന്നു .ചില ആഭ്യന്തര കലഹങ്ങൾ രാജരത്നംപിള്ളയുടേയും പി കെ ആറിന്റെയും ജീവിതത്തിലും ഉണ്ടാകുന്നു. അധികാര ധനമോഹികളായ മരുമക്കളും പുറകില് നിന്നു കുത്തുന്ന സഹപ്രവര്ത്തകര്ക്ക്കും ശത്രുക്കൾക്കും ഇടയിലാണ് തങ്ങളെന്ന് ഇരുവര്ക്കും അറിയാമായിരുന്നു. എങ്കിലും അവരുടെ ധൈര്യം തങ്ങളുടെ വളർത്തു മക്കൾ തന്നെയായിരുന്നു എന്നവരുടെ ഓരോ തീരുമാനവും വ്യക്തമാക്കുന്നുണ്ട്. ഇത്തരം സങ്കീര്ണതകളുമായി നില്ക്കുന്നതിനിടയിലാണ് കൂടെ നിന്നവര്ക്ക് വലിയൊരാഘാതം നല്കി അവര് മരണപ്പെടുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില് ആണ് ചുറ്റുമുള്ളവര്ക്കിടയിലേക്ക് ഇരുവരുടെയും താല്പര്യമെന്ന പോലെ വളര്ത്തുമക്കളായ രാജമാണിക്യവും സ്റ്റീഫനും തിരിച്ചെത്തുന്നത്.ഇവരുടെ മടങ്ങി വരവില് പലരും അസ്വസ്ഥരാവുകയും എങ്ങനെയും രാജമാണിക്യത്തെയും സ്റ്റീഫനെയും ഒതുക്കാനായി പദ്ധതികൾ മെനയുകയും ചെയ്യുന്നു.
എന്നാൽ ഒന്നും നടപ്പിലാകാത്ത സാഹചര്യത്തില് രാജമാണിക്യത്തെയും സ്റ്റീഫനെയും കുറിച്ചുള്ള അവരുടെ അന്വേഷണങ്ങൾ സംസ്ഥാനവും രാജ്യവും വിട്ട് അതിനുമപ്പുറത്തേക്കും പോകുന്നു.

ഇതിൽ നിന്നും മാണിക്യവും സ്റ്റീഫനും നമ്മൾ വിചാരിക്കുന്നത്തിനും അപ്പുറത്താണെന്നും അവർ തിരിച്ചറിയുന്നു. എന്നാൽ രാജരത്‌നം പിള്ളയുടെയും പി കെ ആറിന്റെയും മക്കൾ ഇതിനിടയിൽ ചെന്ന് പെടുന്ന പ്രശ്നങ്ങളിൽ നിന്നും മാണിക്യവും സ്റ്റീഫനും അവരെ കരകയറ്റുന്നു അവർക്കു തുണയാവുന്നു. അവർ മാണിക്യത്തെയും സ്റ്റീഫനെയും തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി സഹോദരനായി അംഗീകരിക്കുന്നു. മാണിക്യത്തിന് സന്തോഷമാവുന്നു ചെറുപ്പത്തിൽ രാജശെൽവത്തിനെ 'രക്ഷിക്കാനായി നഷ്ടപ്പെടുത്തിയ തന്റെ ഇടം കണ്ണിന്റെ വിഷമം മറക്കുന്നു.
(എങ്കിലും മാണിക്യത്തിന്റെകാള കുത്തിക്കൊന്ന രാജരത്നംപിള്ളയുടെ മരണത്തിനു കാരണക്കാരനായ ആ കുടുംബത്തിന്റെ ആജന്മ ശത്രുവായ സൈ മൺ നാടാരുടെ അന്വേഷണത്തിൽ തിരിച്ചറിഞ്ഞ മാണിക്യം ഇതായിരുന്നു ....ബെല്ലാരിയിൽ അവൻ "ബെല്ലാരി രാജ" വെറും പോത്തു കച്ചവടക്കാരൻ..സൗദിയിൽ അറബികൾക്കിടയിൽ അവൻ ''ഡയമണ്ട് രാജ" ,ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ഫ്ലാഷ് കളിച്ചു ലക്ഷങ്ങൾ ഉണ്ടാക്കിയപ്പോ അവന്റെ പേര് "മുച്ചീട്ടു രാജ" പണച്ചാക്കുകളുടെ തർക്കം തീർക്കാൻ ഇടനിലക്കാരായി നിന്ന കാലത്തു അവന്റെ പേര് "മീഡിയേറ്റർ രാജ", ബെൻസ് കറുകളോടുള്ള പ്രിയം അവനെ "ബെൻസ് രാജ" യാക്കി )
സ്റ്റീഫൻ പിതാവിനെ കാണാൻ പള്ളിയിൽ പോകുന്നു നാട് വിട്ടതിനു ശേഷം ഇത്രയും വർഷങ്ങൾ എവിടെയായിരുന്നു എന്ന ചോദ്യത്തിന് കർത്താവിന്റെ അറിയപ്പെടാത്ത വർഷങ്ങളെ കുറിച്ച് സ്റ്റീഫൻ പിതാവിനെ ഓർമ്മിപ്പിക്കുന്നു. സ്റ്റീഫൻ നോക്കി നടത്തിയിരുന്ന അനാഥാലയവും അന്തേവാസികളെയും ഗോവർദ്ധനെ ഏൽപ്പിച്ചു മടങ്ങുന്നു. എല്ലാത്തിനുമൊടുവിൽ സ്റ്റീഫൻ മറ്റൊരു രാജ്യത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുമ്പോ തൻറെ വലംകയ്യും സഹോദരതുല്യനുമായ സയ്ദ് മസൂദിനൊപ്പം കാറിൽ കയറിയിട്ട് ഫോണിൽ പറയുന്നു അബ്രാം...!!! ....."ഖുറേഷി അബ്രാം" ഇത് കേട്ട ഫോണിന്റെ മറ്റേ തലയ്ക്കു ഉള്ള ആൾ ഞെട്ടി തെറിക്കുന്നു.

എന്നാൽ ഈ കണ്ടതും മനസ്സിലാക്കിയതും മാത്രമാണോ മാണിക്യവും സ്റ്റീഫനും എന്ന് അവരുടെ ആ വെളിപ്പെടാത്ത വര്ഷങ്ങൾക്കേ അറിയൂ.

No comments: